തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ സ്വപ്‌ന സുരേഷിനെയും, സരിത്തിനെയും വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റിന് കോടതി അനുമതി നല്‍കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. ജയില്‍ ഉദ്യോഗസ്‌ഥരുടെ സാനിധ്യം പാടില്ലെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി ചോദ്യം ചെയ്യലിന് അനുമതി നല്‍കിയത്. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ 3 ദിവസം ഇരുവരെയും ഇഡിക്ക് ചോദ്യം ചെയ്യാം.
ചോദ്യം ചെയ്യലിന് അനുമതി നൽകുന്നതിനോടൊപ്പം തന്നെ പ്രതികളെ മാനസികമായി പീഡിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കരുതെന്നും കോടതി ഇഡിയോട് വ്യക്‌തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഇഡി ഉദ്യോഗസ്‌ഥര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കോടതിയുടെ ഉത്തരവ് കൈമാറിയാല്‍ ഇന്ന് തന്നെ ചോദ്യം ചെയ്യല്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. ചോദ്യം ചെയ്യലിനെ സംബന്ധിച്ച വിവരങ്ങള്‍ ഇഡി ജയില്‍ സൂപ്രണ്ടിനെ അറിയിച്ചിട്ടുണ്ട്.
Read also : തദ്ദേശം മൂന്നാംഘട്ടം; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിംഗ്