മഞ്ചേശ്വരം: തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. കേസിലെ പ്രധാന തെളിവായ മൊബൈൽ ഫോൺ കെ സുരേന്ദ്രൻ ഇപ്പോഴും ഉപയോഗിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തി. മൊബൈൽ ഫോൺ തന്റെ കൈവശം ഇല്ലെന്നും അത് ഉപയോഗിക്കുന്നില്ലെന്നും ആയിരുന്നു സുരേന്ദ്രൻ നേരത്തെ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
സൈബർ സെല്ലിന്റെ അന്വേഷണത്തിലാണ് ഈ മൊഴി തെറ്റാണെന്ന് കണ്ടെത്തിയത്. ഇതോടെ സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് ക്രൈംബ്രാഞ്ച്. കൂടാതെ ബിഎസ്‌പി സ്‌ഥാനാര്‍ഥിയായിരുന്ന കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അപേക്ഷ തയ്യാറാക്കിയ കാസർഗോട്ടെ ഹോട്ടലില്‍ താൻ താമസിച്ചിട്ടില്ലെന്ന സുരേന്ദ്രന്റെ മൊഴിയും തെറ്റാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസിൽ കഴിഞ്ഞ വ്യാഴാഴ്‌ച സുരേന്ദ്രനെ ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു.
Read also: എൻഡിഎ വനിതാ പ്രവേശനം; ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും