ഭോപ്പാല്‍: താരപ്രചാരക സ്‌ഥാനത്ത് നിന്ന് മാറ്റിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വ്യക്‌തിയുടെയും പ്രസ്‌ഥാനത്തിന്റെയും മൗലികവകാശ ലംഘനമാണെന്ന് കമല്‍നാഥ് കോടതിയെ അറിയിച്ചു. താരപ്രചാരകനായി നാമനിര്‍ദ്ദേശം ചെയ്യുന്നത് പാര്‍ട്ടിയുടെ അവകാശമാണെന്നും പാര്‍ട്ടി തീരുമാനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു.
എന്നാൽ താരപ്രചാരകന്‍ എന്നത് ഒരു പദവിയോ തസ്‌തികയോ അല്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ ഒന്നും പറയാനില്ല. നവംബര്‍ പത്തിന് ശേഷമേ ഇനി പ്രതികരിക്കുന്നുള്ളു എന്നായിരുന്നു കമല്‍നാഥിന്റെ ആദ്യ പ്രതികരണം. ബിജെപി നേതാവ് ഇമാര്‍ത്തി ദേവിക്കെതിരെ സ്‌ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരിലായിരുന്നു കമ്മീഷന്‍ കമല്‍നാഥിനോട് വിശദീകരണം തേടിയത്. കമല്‍നാഥ് നല്‍കിയ വിശദീകരണം തൃപ്‌തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തത്.
Read also: പുല്‍വാമ; കേന്ദ്ര സര്‍ക്കാരിനെതിരെ ശശി തരൂര്‍