കൊൽക്കത്ത: ബംഗാൾ തിരഞ്ഞെടുപ്പിനിടെ നടന്ന വെടിവെപ്പില്‍ കേന്ദ്രസേനയെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടര്‍മാരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടിയാണ് സിഐഎസ്എഫിന് വെടിവെക്കേണ്ടി വന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ജനക്കൂട്ടം ആയുധം പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഗത്യന്തരമില്ലാതെ വെടിവച്ചത്. സംഘര്‍ഷം നടന്ന പ്രദേശത്ത് വോട്ടിംഗ് പുരോഗമിക്കുകയാണ്. കൂച്ച്ബിഹാര്‍ ജില്ലയില്‍ 72 മണിക്കൂറിലേക്ക് ഒരു രാഷ്ട്രീയ നേതാവും പ്രവേശിക്കരുതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചു.
വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദര്‍ശിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ജില്ലയിൽ ഒരു രാഷ്ട്രീയ നേതാവും പ്രവേശിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടിരിക്കുന്നത്.
Kerala News: സ്കൂളുകൾ ജൂണിൽ തുറന്നേക്കില്ല; അവ്യക്തത തുടരുന്നു