ഷോപ്പിയാൻ : ജമ്മു കശ്‌മീരിലെ നൗബഗ് ത്രാലിൽ തുടർച്ചയായി രണ്ടാം ദിവസവും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായി റിപ്പോർട്. ഏറ്റുമുട്ടലിനെ തുടർന്ന് ഇരു ഭാഗത്ത് നിന്നും ശക്‌തമായ വെടിവെപ്പാണ് ഉണ്ടായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മൂന്ന് ഭീകരരെയാണ് സുരക്ഷാ സൈന്യം കഴിഞ്ഞ ദിവസം തെക്കൻ കശ്‌മീരിലെ ഷോപ്പിയാനിൽ വധിച്ചത്. ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്കും പരിക്ക് പറ്റിയിരുന്നു.
പ്രദേശത്ത് ഭീകരർ ഉണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസും, സൈന്യവും, സിആർപിഎഫും ചേർന്ന് സംയുക്‌തമായി തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടി ഉതിർക്കുകയായിരുന്നു. പിന്നീട് നടന്ന ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടെങ്കിലും ഇവർ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഭീകര സംഘടനയായ അൻസാർ ഘസ്‌വാതുൽ ഹിന്ദിന്റെ മുതിർന്ന കമാൻഡർ ഈ പ്രദേശത്ത് ഉണ്ടെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്‌മീർ പോലീസ് ട്വിറ്ററിലൂടെ വ്യക്‌തമാക്കി. ഒപ്പം തന്നെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തു വിടുമെന്നും ട്വിറ്ററിലെ കുറിപ്പിൽ പോലീസ് കൂട്ടിച്ചേർത്തു.
Read also : മൻസൂർ കൊലപാതകം; ഗൂഢാലോചന നടത്തിയത് വാട്‌സ്ആപ്പിലൂടെ, നിർണായക വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്