പി ശ്രീരാമകൃഷ്‌ണനെ ക്ഷണിച്ചത് വ്യക്‌തി ബന്ധത്തിന്റെ പേരിൽ; സന്ദീപ് നായർ

By Syndicated , Malabar News
sandip nair
Ajwa Travels

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പലരുമായും ബന്ധമുണ്ടെന്ന് പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായെന്ന് മാപ്പുസാക്ഷി സന്ദീപ് നായര്‍. കേസിന്റെ വിചാരണ പൂര്‍ത്തിയായ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്‌തമാക്കാമെന്നും സന്ദീപ് നായര്‍ പറഞ്ഞു. കടയുടെ ഉൽഘാടന ചടങ്ങിന് മുൻ നിയമസഭ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ക്ഷണിച്ചത് വ്യക്‌തി ബന്ധത്തിന്റെ പേരിലാണെന്നും സ്വപ്‍ന സുരേഷ് വഴി സ്‌പീക്കറെ ബന്ധപ്പെട്ടിട്ടില്ല എന്നും സന്ദീപ് കൂട്ടിച്ചേർത്തു.

സ്വര്‍ണക്കടത്ത് നടന്നോ ഇല്ലയോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. കേസിൽ കസ്‌റ്റംസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. നയതന്ത്ര ബാഗില്‍ വന്നത് എന്താണെന്ന് അറിയില്ലെന്നും സന്ദീപ് നായര്‍ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കി. കസ്‌റ്റംസ് ചുമത്തിയ കൊഫേപോസ തടവ് അവസാനിച്ചതോടെ ഇന്നലെ വൈകീട്ടോടെ സന്ദീപ് നായര്‍ ജയില്‍ മോചിതനായിരുന്നു.

Read also: വ്യാജരേഖ ചമയ്‌ക്കൽ; മോൻസനെതിരെ ഒരു കേസ് കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE