മാഞ്ചസ്‌റ്റർ: പുതിയ പരിശീലകന്‍ റാൾഫ് റാഗ്‌നിക്കിന് കീഴിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിജയത്തുടക്കം. യുണൈറ്റഡ് ഒറ്റ ഗോളിന് ക്രിസ്‌റ്റൽ പാലസിനെ തോൽപിച്ചു. റാൾഫ് റാഗ്‌നിക്കിന് സ്വപ്‌ന തുല്യമായ തുടക്കം സമ്മാനിച്ചത് ബ്രസീലിയൻ താരം ഫ്രെഡിന്റെ ഏക ഗോളാണ്. മേസൺ ഗ്രീൻവുഡിന്റെ അസിസ്‌റ്റിൽ നിന്ന് 77ആം മിനിറ്റിലായിരുന്നു ഫ്രെഡിന്റെ വിജയ ഗോൾ പിറന്നത്.
പുറത്താക്കപ്പെട്ട ഒലേ സോൾഷെയറിന് പകരം നിയമിതനായ റാഗ്‌നിക്കിന് കീഴിൽ കൂടുതൽ ഒത്തിണക്കമുള്ള യുണൈറ്റഡിനെയാണ് ആരാധകർ കണ്ടത്. ഭാഗ്യം ഒപ്പമുണ്ടായിരുന്നെങ്കിൽ കൂടുതൽ ഗോളുകൾ യുണൈറ്റഡിന്റെ പേരിൽ ഉണ്ടായേനെ. കൂടുതൽ സമയം പന്ത് കൈവശം വെക്കാനും പാസുകൾ കൈമാറാനും ഷോട്ടുകളുതിർക്കാനും യുണൈറ്റഡിന് കഴിഞ്ഞു.
പ്രീമിയർ ലീഗിലെ മറ്റൊരു മൽസരത്തിൽ ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളിന് നോർവിച്ച് സിറ്റിയെ പരാജയപ്പെടുത്തി. ആദ്യ പകുതിയിൽ ലൂക്കാസ് മൗറയുടെ ഗോളിന് മുന്നിലായിരുന്നു ടോട്ടനം. 10ആം മിനിറ്റിലായിരുന്നു മൗറയുടെ ഗോൾ. രണ്ടാം പകുതിയിൽ ഡേവിൻസൺ സാഞ്ചസും സോൻ ഹ്യൂംഗ് മിന്നുമാണ് ടോട്ടനത്തിന്റെ മറ്റ് ഗോളുകൾ നേടിയത്.
Read Also: ’83’ ടീസര്‍ പുറത്ത്; ആവേശം വാനോളം