‘ഇന്ത്യൻ ജുഡീഷ്യറി പൊളിഞ്ഞു വീഴാറായിരിക്കുന്നു’; രഞ്‌ജന്‍ ഗൊഗോയ്

By News Desk, Malabar News
ranjan-gogoi
രഞ്‌ജൻ ഗൊഗോയ്‌
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യയിലെ നീതിന്യായ വ്യവസ്‌ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്ന് മുന്‍ ചീഫ് ജസ്‌റ്റിസും രാജ്യസഭ എംപിയുമായ രഞ്‌ജന്‍ ഗൊഗോയ്. ഇന്ത്യ ടൂഡേ കോണ്‍ക്ളേവില്‍ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു ഗൊഗോയ്.

‘ഒരു ഭരണഘടനാ സ്‌ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങള്‍ക്ക് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്‌ഥ വേണം. പക്ഷേ,  ജുഡീഷ്യറി പൊളിഞ്ഞു വീഴാറായിരിക്കുന്നു,’ രഞ്‌ജന്‍ ഗൊഗോയ് പറഞ്ഞു.

ഇന്ത്യയിലെ കീഴ് കോടതികളില്‍ 60 ലക്ഷത്തോളം കേസുകള്‍ 2020ല്‍ എത്തിചേര്‍ന്നിട്ടുണ്ട്. അതുപോലെ, ഹൈക്കോടതികളില്‍ തീര്‍പ്പു കല്‍പ്പിക്കാത്ത കേസുകളുടെ എണ്ണം പോയവര്‍ഷം മൂന്ന് ലക്ഷത്തോളം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 6000, 7000 പുതിയ കേസുകള്‍ സുപ്രീം കോടതി സ്വീകരിച്ചു.

കീഴ് കോടതികളില്‍ നാല് കോടിയോളവും ഹൈക്കോടതികളില്‍ 44 ലക്ഷത്തോളവും സുപ്രീംകോടതിയില്‍ 70000ത്തോളം കേസുകളും തീര്‍പ്പുകല്‍പ്പിക്കാതെ കെട്ടിക്കിടക്കുക ആണെന്നും ഗൊഗോയ് പറഞ്ഞു.

ഡെല്‍ഹി ഹൈക്കോടതിയില്‍ 62 ജഡ്‌ജിമാരാണ് വേണ്ടതെങ്കില്‍ 32 ജഡ്‌ജിമാര്‍ മാത്രമാണുള്ളത്. മധ്യപ്രദേശ് ഹൈക്കോടതിയില്‍ ആവശ്യമുള്ളതിന്റെ 40 ശതമാനം ജഡ്‌ജിമാരെ ഉള്ളൂവെന്നും ഗൊഗോയ് പറഞ്ഞു.

ഈ സാഹചര്യത്തില്‍ ജൂഡീഷ്യറിക്ക് ഒരു മാര്‍ഗരേഖ തയാറാക്കേണ്ട സമയമായി. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ നിയമിക്കുന്ന പോലെ ജഡ്‌ജിമാരെ നിയമിക്കുന്നില്ല. ജഡ്‌ജി എന്നത് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ജോലിയാണ്. അതൊരു അഭിനിവേശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: ടിക് ടോക്കിനും വീചാറ്റിനും എതിരായ നടപടി നിർത്തിവെച്ച് ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE