ന്യൂഡെല്‍ഹി: അയോധ്യ കേസിലെ സുപ്രധാന വിധി പ്രഖ്യാപനത്തിന് ശേഷം ജഡ്ജിമാര്‍ക്കൊപ്പം താജ് ഹോട്ടലിലിരുന്നാണ് താന്‍ ഡിന്നര്‍ കഴിച്ചതെന്ന് സുപ്രീം കോടതി മുന്‍ ചീഫ് ജസ്‌റ്റിസും രാജ്യസഭാ എംപിയുമായ രഞ്‌ജന്‍ ഗൊഗോയി. ജസ്‌റ്റിസ് ഫോര്‍ ദി ജഡ്ജ് എന്ന തന്റെ ആത്‌മകഥയിലാണ് ഗൊഗോയിയുടെ വെളിപ്പെടുത്തല്‍.
“വിധിന്യായത്തിന് ശേഷം സെക്രട്ടറി ജനറല്‍ കോര്‍ട്ട് നമ്പര്‍ 1ന് മുന്നിലുള്ള അശോക ചക്രത്തിന് താഴെ നിന്ന് ഒരു ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചിരുന്നു. ആ വൈകുന്നേരം ഞാന്‍ ജഡ്ജിമാരേയും കൂട്ടി താജ് മാന്‍സിംഗ് ഹോട്ടലിലേക്ക് ഡിന്നറിനായി പോയി. ഞങ്ങള്‍ ചൈനീസ് ഭക്ഷണവും അവിടെ ലഭിക്കുന്ന ഏറ്റവും മികച്ച വൈനും കഴിച്ചു”- ഗൊഗോയി പറയുന്നു.
2019 നവംബര്‍ ഒമ്പതിനാണ് അയോധ്യ കേസില്‍ വിധി പറഞ്ഞത്. ഗോഗോയോടൊപ്പം നിലവിലെ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ, ഡിവൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്‌ദുള്‍ നസീര്‍ എന്നിവരും ചേർന്നാണ് വിധിപറഞ്ഞത്. 2.7 ഏക്കര്‍ ഭൂമി രാമക്ഷേത്ര നിര്‍മാണത്തിനായി സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്‌റ്റിന് കൈമാറണമെന്നും പള്ളി നിര്‍മിക്കാന്‍ പകരം അഞ്ച് ഏക്കര്‍ നല്‍കാനുമായിരുന്നു കോടതി ഉത്തരവ്.
Read also: വിജയം പൂര്‍ണതയില്‍; സമരം അവസാനിപ്പിച്ച് കർഷകർ