‘ബ്രഹ്‌മപുരത്തേക്ക് വിദഗ്‌ധ സംഘം’; കേരളം സഹകരിച്ചില്ലെന്ന് കേന്ദ്രം

കൊച്ചിയിലെ മാലിന്യം കത്തിയതിനെ തുടർന്നുണ്ടായ പുക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ടു അറിയിച്ചിരുന്നു.

By Trainee Reporter, Malabar News
Mansukh Mandavya
Ajwa Travels

ന്യൂഡെൽഹി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്‌ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ബ്രഹ്‌മപുരത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കൊച്ചിയിലേക്ക് ഡോക്‌ടർമാരുടെ വിദഗ്‌ധ സംഘത്തെ അയക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ, സംസ്‌ഥാന സർക്കാർ അതിന് മറുപടി നൽകിയില്ലെന്ന് മാണ്ഡവ്യ പറഞ്ഞു.

ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം ജെബി മേത്തർ എംപിയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ മാലിന്യം കത്തിയതിനെ തുടർന്നുണ്ടായ പുക നിലനിൽക്കുന്ന സാഹചര്യത്തിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരും കേന്ദ്രമന്ത്രി വി മുരളീധരനും കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ടു അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ആരോഗ്യ സംഘത്തെ അയക്കാൻ തയ്യാറാണെന്ന് കേന്ദ്രം സ്വമേധയാ സംസ്‌ഥാന സർക്കാരിനെ അറിയിക്കുകയായിരുന്നു. എന്നാൽ, അനുകൂല നിലപാടൊന്നും സംസ്‌ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് മൻസൂഖ് മാണ്ഡവ്യ ജെബി മേത്തറോട് പറഞ്ഞു. ബ്രഹ്‌മപുരം വിഷയം പൂർണമായും മറച്ചുവെയ്‌ക്കുന്നതിന് വേണ്ടിയാണ് കേരള സർക്കാർ കേന്ദ്ര സർക്കാരിന്റെ സഹായം തേടാതിരുന്നതെന്ന് ജെബി മേത്തർ ആരോപിച്ചു.

Most Read: നിയമസഭയിലെ സംഘർഷം; കക്ഷി നേതാക്കളുടെ യോഗം വിളിച്ച് സ്‌പീക്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE