ഡെല്‍ഹി: ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിന് സാധ്യത ഇല്ലെന്ന് അറിയിച്ച് വിദഗ്ധര്‍. ഒരുപക്ഷേ രണ്ടാം തരംഗം ഉണ്ടായാലും ആദ്യത്തേതിനേക്കാള്‍ ശക്‌തമായിരിക്കില്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രാജ്യത്ത് നിലവില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി പിന്നിട്ടെങ്കിലും ദിനംപ്രതിയുള്ള കേസുകളുടെ എണ്ണത്തിലും മരണ നിരക്കിലും ഗണ്യമായ കുറവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
കോവിഡ് കേസുകളില്‍ സെപ്റ്റംബര്‍ പകുതിയോടെ വലിയ തോതില്‍ വര്‍ധനവ് രേഖപ്പെടുത്തിയതിന് ശേഷം കേസുകളുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്ന് പ്രമുഖ വൈറോളജിസ്‌റ്റ് ആയ ഡോ. ഷാഹിദ് ജമീല്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്‌തു. നേരത്തെ 93,000 കേസുകള്‍ ഉണ്ടായിരുന്നിടിത്ത് ഇപ്പോള്‍ 25,500 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
അതേസമയം ആദ്യത്തേത് പോലെ അതിവേഗം രോഗവ്യാപനം ഉണ്ടാകില്ലെന്നും കോവിഡ് കേസുകളുടെ എണ്ണം ക്രമാധീതമായി വര്‍ധിക്കില്ലെന്നും ക്‌ളിനിക്കല്‍ സയന്റിസ്‌റ്റായ ഡോ. ഗഗന്‍ദീപ് കാങ് ചൂണ്ടിക്കാട്ടി. മാത്രവുമല്ല ഇന്ത്യയില്‍ ആകെ ജനസംഖ്യയില്‍ 30-40ശതമാനം ആളുകള്‍ക്ക് ഇപ്പോഴും കോവിഡ്-19 ബാധിച്ചിട്ടില്ലെന്ന് പ്രമുഖ കാര്‍ഡിയോളജിസ്‌റ്റ് ഡോ. കെകെ അഗര്‍വാളും വ്യക്‌തമാക്കി.
രാജ്യത്ത് 26,624 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്. 29,690 പേര്‍ രോഗമുക്‌തി നേടിയിട്ടുമുണ്ട്. ഇതുവരെയായി 1,00,31,223 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ഇന്ത്യയില്‍ നിലവില്‍ 3,05,344 ആക്റ്റീവ് കേസുകളാണ് ഉള്ളത്. അതേസമയം 5,80,402 പേര്‍ രോഗമുക്‌തി നേടി. ഇന്ത്യയില്‍ 1,45,477 പേര്‍ക്ക് ഇതുവരെ കോവിഡ് മൂലം ജീവന്‍ നഷ്‌ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 341പേര്‍ മരണപ്പെട്ടിരുന്നു.
Read Also: നാടകം നിർത്തൂ, നിയമം പിൻവലിക്കൂ; മോദിയുടെ ഗുരുദ്വാര സന്ദർശനത്തിൽ കർഷകർ