ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിച്ച സാഹചര്യത്തിൽ സമര പരിപാടികൾ തുടരുന്നതിൽ കർഷക സംഘടനകൾക്കിടയിൽ ഭിന്നാഭിപ്രായം. പഞ്ചാബിലെ കർഷക സംഘടനകളാണ് ഭിന്നാഭിപ്രായവുമായി രംഗത്തെത്തിയത്. ഈ മാസം 26ആം തീയതി നടത്താൻ തീരുമാനിച്ച ട്രാക്‌ടർ റാലി പിൻവലിക്കണമെന്നും പഞ്ചാബിലെ സംഘടനകളുടെ യോഗത്തിൽ പ്രമേയം പാസാക്കി. ഈ പ്രമേയം ഇന്ന് നടക്കുന്ന സംയുക്‌ത കിസാൻ മോർച്ചയുടെ യോഗത്തിൽ അവതരിപ്പിക്കും.
വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നാണ് സംയുക്‌ത കിസാൻ മോർച്ച യോഗം ചേരുന്നത്. സമരം തുടരുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ സമരം തുടരാനാണ് തീരുമാനിച്ചത്. എന്നാൽ ഈ സാഹചര്യത്തിലാണ് ഇപ്പോൾ പഞ്ചാബിലെ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്.
Read also: തിരുവനന്തപുരത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബാക്രമണം