കർഷക പ്രക്ഷോഭം; കേന്ദ്രവുമായുള്ള 11ആം വട്ട ചർച്ച ഇന്ന്

By Desk Reporter, Malabar News
Farmers-Protest
Ajwa Travels

ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള കേന്ദ്ര സർക്കാരിന്റെ 11ആം വട്ട ചർച്ച ഇന്ന്. ഡെൽഹി വിഗ്യാന്‍ ഭവനില്‍ 12 മണിക്കാണ് ചര്‍ച്ച. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഉപാധി സ്വീകാര്യമല്ലെന്ന് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ അറിയിക്കും.

കാര്‍ഷിക വിഷയം പഠിക്കുന്നതിന് സര്‍ക്കാരിന്റേയും കര്‍ഷകരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കാമെന്നും, സമിതി റിപ്പോര്‍ട് സമര്‍പ്പിക്കുന്നത് വരെ നിയമം മരവിപ്പിച്ച് നിര്‍ത്തുമെന്നുമായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളി.

വിവാദ കാര്‍ഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ 10ആം വട്ട ചര്‍ച്ചയും പരാജയപ്പെട്ട സാഹചര്യത്തിൽ കര്‍ഷക സംഘടനകള്‍ ഇന്നലെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് കേന്ദ്ര നിർദേശം പരിഗണിക്കേണ്ടെന്നും നിയമം പൂർണമായും റദ്ദാക്കുന്നതിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും വഴങ്ങേണ്ടതില്ലെന്നും തീരുമാനമായത്. ഇതനുസരിച്ച് മുൻകൂട്ടി തീരുമാനിച്ച റിപ്പബ്ളിക് ദിന ട്രാക്‌ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കർഷക പ്രതിനിധികൾ വ്യക്‌തമാക്കി.

അതേസമയം, റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലി സംബന്ധിച്ച് ഡെൽഹി പോലീസ് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി. റാലി നടത്താന്‍ ഡെൽഹി നഗരത്തിലെ വഴി ഒഴിവാക്കി മറ്റൊന്ന് പോലീസ് നിർദേശിച്ചു. എന്നാൽ, ഇതിന് കര്‍ഷക സംഘടനകള്‍ വഴങ്ങിയില്ല. ട്രാക്‌ടര്‍ റാലി നേരത്തെ തീരുമാനിച്ചതനുസരിച്ച് തന്നെ നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

Also Read:  ബിജെപിയും തൃണമൂലും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ബംഗാളിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു; ജിതിൻ പ്രസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE