ന്യൂഡല്‍ഹി: ഡെല്‍ഹി ചലോ കര്‍ഷക പ്രതിഷേധത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കും. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ 500ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കുചേരുമെന്നാണ് വിവരം.
‘കര്‍ഷകര്‍ അവര്‍ക്കുവേണ്ടിയല്ല, അടുത്ത തലമുറക്ക് വേണ്ടിയാണ് പോരാടുന്നത്, ഭീം ആര്‍മി കര്‍ഷകര്‍ക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും നല്‍കും’ -കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ആസാദ് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം ഡെല്‍ഹി-ഗാസിയാബാദ് അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്നിരുന്നു. കര്‍ഷകര്‍ക്കും ദരിദ്രര്‍ക്കും ദലിതര്‍ക്കും എതിരാണ് മോദി സര്‍ക്കാര്‍ എന്ന് പറഞ്ഞ ഭീം ആര്‍മി പ്രവര്‍ത്തകര്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ പ്രതിഷേധിക്കുമെന്ന് അറിയിച്ചിരുന്നു.
അതേസമയം കേന്ദ്രസര്‍ക്കാറിന്റെ അടിച്ചമര്‍ത്തലിന് വഴങ്ങുകയില്ലെന്നും ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്നുമുള്ള ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഡെല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തി പാതകളും ഉപരോധിച്ച് സമരം ചെയ്യാനാണ് കര്‍ഷക നീക്കം.
Read also: മാർക്കറ്റുകളിലൂടെ കോവിഡ് വ്യാപനം; ആരോഗ്യ മന്ത്രാലയം പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി