ന്യൂഡെല്‍ഹി: കര്‍ഷക സമരം അവസാനിപ്പിച്ചില്ല എങ്കിൽ കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി ഡോ. അജിത്ത് നവാലയെ വെടിവച്ചു കൊല്ലുമെന്ന് സംഘ്പരിവാർ. സമൂഹ മദ്ധ്യമങ്ങളിലൂടെയാണ് കർഷക നേതാവിനെ വധിക്കുമെന്ന് സംഘ്പരിവാർ ഭീഷണി മുഴക്കിയത്
കിസാന്‍സഭ സംസ്‌ഥാന സെക്രട്ടറി ഡോ. അജിത് നവാലയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ സംഘ്പരിവാറിനെതിരെ നടപടി വേണമെന്ന് കിസാന്‍സഭ പ്രസിഡണ്ട് അശോക് ധാവ്‌ളെ പറഞ്ഞു. ഭീഷണി മുഴക്കി കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊള്ളയും അപലപിച്ചു.
യുപി, ഹരിയാന പൊലീസിന്റെ ഒത്താശയോടെ കര്‍ഷക സമരത്തിനെതിരെ ബോധപൂര്‍വം പ്രശ്‌നങ്ങൾ ഉണ്ടാക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം സിംഗുവില്‍ കര്‍ഷകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം ഇതിന് ഉദാഹരണമാണ്. കർഷകരെ തീവ്രവാദികൾ എന്ന് വിളിച്ചു കൊണ്ടായിരുന്നു ആക്രമിച്ചത്.
കൂടാതെ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ കൊടി നാട്ടിയ ദീപ് സിദ്ദു ബിജെപി ഏജന്റ് ആണെന്നും കർഷകർ വ്യക്‌തമാക്കിയിരുന്നു. കർഷകരുടെ ട്രാക്‌ടര്‍ റാലിക്ക് പിന്നാലെ പ്രതിഷേധ സ്‌ഥലങ്ങളില്‍ ശക്‌തമായ പോലീസ് സംരക്ഷണം ഒരുക്കിയിരുന്നു. ഇതിനിടയിലും കര്‍ഷകര്‍ക്കെതിരെ വലിയ ആക്രമണം നടന്നതില്‍ ഉന്നതതല പങ്കുണ്ടെന്നാണ് ആരോപണം.
Read also: ഗാസിപൂർ സംഘർഷം; കർഷകരെ ഒഴിപ്പിക്കാനുള്ള തീരുമാനം ചർച്ചകൾക്ക് ശേഷം