ന്യൂഡെൽഹി: പാർലമെന്റിൽ നിയമം റദ്ദാക്കുന്നത് വരെ കർഷക സമരം തുടരുമെന്ന് സംഘടനകൾ. നിയമങ്ങൾ റദ്ദാക്കുന്ന ദിവസം വരെ കാത്തിരിക്കും. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങളും മാറണം. പ്രശ്‍നങ്ങൾക്ക് പൂർണ പരിഹാരം വേണം. സമരം പിൻവലിക്കുന്ന കാര്യത്തിൽ ഇന്ന് ചേരുന്ന കിസാൻ മോർച്ച യോഗത്തിൽ തീരുമാനമെടുക്കും.
അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പാർലമെന്റിൽ നിയമങ്ങള്‍ പിന്‍വലിച്ച ശേഷമായിരിക്കും സമരം നിര്‍ത്തുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി. താങ്ങുവില കൂടാതെ മറ്റ് വിഷയങ്ങളും ചർച്ച ചെയ്യണമെന്ന് രാകേഷ് ടിക്കായത്ത് പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം കർഷകരുടെ വിജയമെന്ന് സംഘടനകൾ പ്രതികരിച്ചു. കർഷക ഐക്യവും നീതിയും വിജയത്തിലേക്കെന്ന് സംയുക്‌ത കിസാൻ മോർച്ച പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറഞ്ഞു. ജനകീയ സമരത്തിന്റെ വിജയമെന്നായിരുന്നു കൃഷിമന്ത്രി പി പ്രസാദിന്റെ പ്രതികരണം.
ഒരു വർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗുരുനാനക്ക് ദിനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക പ്രഖ്യാപനം.
Also Read: വസ്‌ത്രത്തിന് പുറത്തുകൂടി ലൈംഗിക ഉദ്ദേശത്തോടെ സ്‌പർശിക്കുന്നതും കുറ്റകരം; സുപ്രീം കോടതി