ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി; ശരദ് പവാർ

By Desk Reporter, Malabar News
Sharath pawar
Ajwa Travels

ഡെൽഹി: ‘ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി’; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ എൻസിപി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ രൂക്ഷ വിമര്‍ശനമാണിത്. സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തമുള്ള കാര്‍ഷിക മേഖലയിൽ ഒരു നിയമം കൊണ്ടുവരുമ്പോൾ സംസ്‌ഥാനങ്ങളുടെ അഭിപ്രായം തേടാതിരുന്നതിനെയും ശരദ് പവാര്‍ വിമര്‍ശിച്ചു.

കര്‍ഷകര്‍ക്ക് വേണ്ട പരിഗണന നല്‍കാൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിൽ പ്രശ്‌നം ഇങ്ങനെ നീണ്ടുപോകുമായിരുന്നില്ല. സര്‍ക്കാര്‍ പറയുന്നത് പ്രതിഷേധക്കാര്‍ ഹരിയാന, പഞ്ചാബ്, വെസ്‌റ്റേൺ ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമുള്ളവരാണെന്നാണ്. അതുകൊണ്ട് ഒരു ജനാധിപത്യ രാഷ്‌ട്രത്തില്‍ എങ്ങനെയാണ് ജനങ്ങളെ കേള്‍ക്കില്ലെന്ന് പറയാന്‍ കഴിയുകയെന്നും ശരദ് പവാർ ചോദിച്ചു.

മന്‍മോഹന്‍ സിംഗിന്റെ കാലത്തും കാര്‍ഷിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നും രാഷ്‌ട്രീയ സമ്മര്‍ദം കാരണമാണ് നടക്കാതെ പോയതെന്നുമുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറുടെ ആരോപണം ശരദ് പവാർ തള്ളി. കാർഷിക വിഷയത്തിൽ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്നും അതുകൊണ്ടുതന്നെ സംസ്‌ഥാനങ്ങളുമായി കൂടിയാലോചന ആവശ്യമായിരുന്നു എന്നും ഇദ്ദേഹം പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് താനും മന്‍മോഹന്‍ സിംഗും കരുതിയിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ നടപ്പാക്കിയ പോലെയുള്ളതല്ല. അന്ന് സംസ്‌ഥാന കൃഷിമന്ത്രിമാരോടും വിദഗ്‌ധരോടും നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. അവരുടെ ആശങ്കകള്‍ പരിഗണിച്ചാണ് അന്ന് സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും ശരദ് പവാർ പറഞ്ഞു.

Most Read: കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ; ഇന്ന് തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE