കനത്ത മഴയില്‍ വ്യാപക കൃഷി നാശം

By Team Member, Malabar News
Malabarnews_kannur
Representational image
Ajwa Travels

കണ്ണൂര്‍ : കനത്ത മഴയില്‍ ജില്ലയില്‍ പലയിടത്തും വ്യാപക കൃഷിനാശം. ശക്തമായ മഴയില്‍ കൃഷിയിടങ്ങളിലേക്ക് വെള്ളം കയറിയത് കൃഷികള്‍ നശിക്കാന്‍ കാരണമായി. ജില്ലയിലെ ചെങ്ങളായി, ശ്രീകണ്ഠപുരം തുടങ്ങിയ മേഖലകളിലെ കൃഷിയിടങ്ങള്‍ പലതും പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. നിരവധി കര്‍ഷകരുടെ നെല്‍വിത്തുകളും മഴയില്‍ ഒലിച്ചു പോയിട്ടുണ്ട്.

നിടുവാലൂര്‍ ക്ലബിന് സമീപമുള്ള എട്ടരയേക്കര്‍ വയലിലെ നെല്‍കൃഷി പൂര്‍ണമായും നശിച്ചു. ഉമ, ജയ വിത്തുകള്‍ വിതച്ച് കൊയ്‌തെടുക്കാറായപ്പോഴാണ് വെള്ളം കയറി കൃഷി പൂര്‍ണ്ണമായും നശിച്ചത്. പല സ്ഥലങ്ങളിലും കൊയ്‌തിട്ട നെല്ലുകളും മഴയില്‍ നശിച്ചിട്ടുണ്ട്. കൊയ്‌ത്ത് കഴിഞ്ഞ ഉടനെയായിരുന്നു മഴ ശക്തമായത്. ഇതോടെ നെല്ലുകള്‍ മഴയില്‍ കുതിര്‍ന്ന് മുളച്ച അവസ്ഥയിലായി. ശേഷിക്കുന്നത് ഒഴുകിയും പോയിട്ടുണ്ട്. ഏക്കര്‍ കണക്കിന് സ്ഥലങ്ങളിലെ കൃഷികളാണ് നശിച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്.

ചപ്പാരപ്പടവ് പഞ്ചായത്തിലെ എളംബേരം പാടശേഖര സമിതിയുടെ ലക്ഷക്കണക്കിന് രൂപയുടെ വിളവെടുക്കാറായ നെല്ലും മഴയില്‍ വെള്ളം കയറി പൂര്‍ണമായും നശിച്ചു. പൂണങ്ങോട് പ്രദേശത്തെ സ്വകാര്യവ്യക്തികള്‍ നടത്തിയ കൃഷിയും മഴയില്‍ നശിച്ചിട്ടുണ്ട്. പാടശേഖര സമിതിയുടെ 50 ഓളം വയലുകളും സ്വകാര്യ വ്യക്തികളുടെ 10 ഓളം വയലുകളുമാണ് പല ഭാഗങ്ങളിലായി വെള്ളം കയറി നശിച്ചത്. കൃഷിനാശം സംഭവിച്ച സ്ഥലങ്ങള്‍ അധികൃതര്‍ സന്ദര്‍ശിച്ചു.

Read also : റിയ ചക്രബര്‍ത്തിയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഇന്ന് അവസാനിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE