കോഴിക്കോട്: ജില്ലയിലെ താമരശേരിയിൽ യുവതിക്കും മകൾക്കും നേരെ ക്രൂരമർദ്ദനം. താമരശേരി സ്വദേശി ഫിനിയ, 9 വയസുകാരി മകൾ എന്നിവർക്ക് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്‌റ്റിസ് ആക്‌ട് അടക്കം ചുമത്തി പോലീസ് കേസെടുത്തു.
ഫിനിയയുടെ ചെവി ഭർത്താവ് കടിച്ച് മുറിക്കുകയും, മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിക്കുകയും ചെയ്‌തിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ 7ആം തീയതി മകളുടെ ദേഹത്ത് തിളച്ച വെള്ളം വീണ് പൊള്ളിയത് ചികിൽസിക്കുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. 9 വയസുകാരിയായ മകൾ സൈക്കിൾ വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷാജി കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചത്. കൂടാതെ മുഖത്തടിക്കുകയും ചെയ്‌തിട്ടുണ്ട്.
ഷാജിയിൽ നിന്നും ആദ്യമായല്ല കുടുംബത്തിന് മർദ്ദനം നിൽക്കുന്നതെന്ന് പോലീസ് വ്യക്‌തമാക്കി. പണം ആവശ്യപ്പെട്ട് ഷാജി വർഷങ്ങളായി തങ്ങളെ മർദ്ദിക്കാറുണ്ടെന്ന് ഫിനിയ വ്യക്‌തമാക്കി. കൂടാതെ സംഭവത്തിൽ ചൈൽഡ് ലൈൻ സിഡബ്ള്യുസിക്ക് റിപ്പോർട് നൽകുകയും ചെയ്യും.
Read also: തിരുവനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാർക്ക് നേരെ ലഹരിമാഫിയ സംഘത്തിന്റെ ആക്രമണം