ലിസ്ബൺ: ഇറ്റാലിയൻ ക്ലബ് യുവെന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്‌റ്റിയാനോ റൊണാൾഡോക്ക് കോവിഡ് സ്‌ഥിരീകരിച്ചു. പോർച്ചുഗൽ ഫുട്‍ബോൾ അസോസിയേഷനാണ് താരത്തിന്റെ രോഗവിവരം പുറത്ത് വിട്ടത്. യുവേഫാ നേഷൻസ് ലീഗിന്റെ ഭാഗമായി നിലവിൽ പോർച്ചുഗൽ ദേശീയ ടീമിന് ഒപ്പമാണ് റൊണാൾഡോ. കഴിഞ്ഞ മൽസരത്തിൽ അദ്ദേഹം ഫ്രാൻസിനെതിരേ കളിക്കുകയും ചെയ്‌തിരുന്നു.
ടീം അംഗങ്ങൾക്ക് നടത്തിയ കോവിഡ് പരിശോധനയിലാണ് റൊണാൾഡോക്ക് രോഗം സ്‌ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് പോർച്ചുഗൽ ഫുട്‍ബോൾ അസോസിയേഷൻ അറിയിച്ചു. തുടർന്ന് സ്വീഡനെതിരായ പോർച്ചുഗലിന്റെ അടുത്ത മത്സരത്തിനുള്ള ടീമിൽനിന്ന് മുപ്പത്തഞ്ചുകാരനായ റൊണാൾഡോയെ ഒഴിവാക്കി. ഇതിനു പുറമെ, യുവെന്റസിന്റെ ഏതാനും മത്സരങ്ങളും റൊണാൾഡോക്ക് നഷ്‌ടമാകും. നിലവിൽ രണ്ടാഴ്‌ചത്തേക്ക് ഐസൊലേഷനിൽ പ്രവേശിച്ചിരിക്കുകയാണ് താരം.