കൃഷിനാശം രൂക്ഷം; ജില്ലയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു

By Team Member, Malabar News
Wild Boar attack
Representational Image
Ajwa Travels

പാലക്കാട്: കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ നഗരിപ്പുറത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ 4 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. മണ്ണൂർ പഞ്ചായത്തിലെ പാതിരികോട്, നഗരിപ്പുറം പാടശേഖര സമിതിയിലെ നെൽപാടത്താണ് കഴിഞ്ഞ ദിവസം പന്നികളെ വെടിവച്ചു കൊന്നത്.

കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ ഈ മേഖലയിൽ വലിയ രീതിയിലാണ് ഇവ കൃഷികൾ നശിപ്പിച്ചിരുന്നത്. തുടർന്ന് പാടശേഖരസമിതി ഭാരവാഹികൾ ഡിഎഫ്ഒയ്‌ക്ക്‌ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പാലക്കാട് റൈഫിൾ ക്ളബ് അംഗങ്ങളായ നവീൻ, പൃഥ്വിരാജ്, വിനീത് എന്നിവരാണ് കാട്ടുപന്നി വേട്ട നടത്തിയത്. റേഞ്ച് ഓഫിസർ ജി അഭിലാഷ്, സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ കെ സന്തോഷ് കുമാർ എന്നിവരും കാട്ടുപന്നികളെ കൊല്ലുന്നതിന് നേതൃത്വം നൽകി.

ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിലാണ് കൃഷിയിടത്തിൽ ഇറങ്ങിയ പന്നികളെ സംഘം വെടിവച്ചു കൊന്നത്. തുടർന്ന് അർധരാത്രിയോടെ കാട്ടുപന്നികളുടെ ശരീരവുമായി അധികൃതർ മടങ്ങുകയും ചെയ്‌തു. അധികൃതർക്ക് സഹായത്തിനായി കർഷകരും നാട്ടുകാരും സ്‌ഥലത്ത് എത്തിയിരുന്നു.

Read also: കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE