കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം

By Trainee Reporter, Malabar News
Ajwa Travels

മലപ്പുറം: കൊണ്ടോട്ടി നഗരസഭാ സെക്രട്ടറിക്ക് എതിരെ ജീവനക്കാരുടെ പ്രതിഷേധം. കൊണ്ടോട്ടി നഗരസഭാ സെക്രട്ടറി ടി അനുപമയുടെ ഇടപെടലുകൾ പ്രയാസമുണ്ടാക്കുന്നതായി കാണിച്ചാണ് ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കി പ്രതിഷേധം സംഘടിപ്പിച്ചത്. നഗരസഭയിൽ നടത്തുന്ന പിഎംഎവൈ ഭവന അദാലത്ത് സംബന്ധിച്ച് ഓഫിസിൽ കഴിഞ്ഞ ദിവസം സെക്രട്ടറിയും ജീവനക്കാരും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.

അദാലത്ത് നടത്തുന്ന വിവരം അറിഞ്ഞില്ലെന്നാണ് സെക്രട്ടറിയുടെ വാദം. എന്നാൽ, വാദം ജീവനക്കാർ തള്ളുകയായിരുന്നു. തുടർന്ന്, സെക്രട്ടറിയുടെ സമീപനം പ്രയാസം ഉണ്ടാക്കിയതായി കാണിച്ച് കഴിഞ്ഞ ദിവസം 15 ജീവനക്കാർ ഒപ്പിട്ട് നഗരസഭാ അധ്യക്ഷ സിടി ഫാത്തിമത്ത് സുഹ്റാബിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ തുടർച്ചയെന്നോണമാണ് നഗരസഭാ കാര്യാലയത്തിന് മുന്നിൽ ജീവനക്കാർ പ്രതിഷേധിച്ചത്. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ സമരം തുടരുമെന്നും ജീവനക്കാർ അറിയിച്ചു.

അതേസമയം, ജീവനക്കാരെ പ്രയാസപ്പെടുത്തുന്ന നടപടികൾ ഉണ്ടായിട്ടില്ലെന്നും, ഓഫിസ് പ്രവർത്തനം സുതാര്യമാക്കാനുള്ള നടപടികൾ മാത്രമേ ഇതുവരെ സ്വീകരിച്ചിട്ടുള്ളുവെന്നും സെക്രട്ടറി ടി അനുപമ പറഞ്ഞു. കൂടാതെ, ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, അദാലത്ത് നടത്താൻ യോഗത്തിൽ തീരുമാനം എടുത്ത വിവരം അറിഞ്ഞില്ലായെന്നും സെക്രട്ടറി പറഞ്ഞു. സെക്രട്ടറിയും ജീവനക്കാരും തമ്മിൽ ചർച്ച നടത്തി പ്രശ്‌നം പരിഹരിച്ചതായി നഗരസഭാ അധ്യക്ഷ അറിയിച്ചു. ഇന്ന് മുതൽ ഓഫിസ് പ്രവർത്തനം പുനരാരംഭിക്കും.

Read Also: ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ്; തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE