ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ്; തെളിവെടുപ്പ് നടത്തി അന്വേഷണസംഘം

By Team Member, Malabar News
Gold palace Scam
Ajwa Travels

കോഴിക്കോട്: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ പയ്യോളി ശാഖയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണസംഘം. ഒന്നാം പ്രതി കുറ്റിയാടി വടയം കുളങ്ങരത്താഴ സ്വദേശി വിപി സബീറിനെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ഇവിടെ തിരച്ചിൽ നടത്തി സ്വർണവും വെള്ളിയാഭരണങ്ങളും പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ തെളിവെടുപ്പ് നടത്തിയത്.

നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ഏകദേശം 100ഓളം കേസുകൾ ഇതുവരെ പയ്യോളി സ്‌റ്റേഷനിൽ ലഭിച്ചിരുന്നു. എന്നാൽ 4 കേസുകൾ മാത്രമാണ് നിലവിൽ പോലീസ് രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തുന്നത്. പയ്യോളി ശാഖയിൽ നടത്തിയ തെളിവെടുപ്പിൽ നിക്ഷേപകരുടെ വിവരങ്ങൾ, കംപ്യൂട്ടർ ഹാർഡ് ഡിസ്‌ക്‌, ചെക്കുകൾ, മുദ്രപ്പത്രങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.

ഡിവിഷൻ അംഗവും നഗരസഭ ഉപാധ്യക്ഷയുമായ സിപി ഫാത്തിമയുടെ സാന്നിധ്യത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പോലീസ് ഇൻസ്‌പെക്‌ടർ കെസി സുഭാഷ് ബാബു, എസ്ഐമാരായ എകെ സജീഷ്, കെടി രാജേഷ് എന്നിവർ തെളിവെടുപ്പിന് നേതൃത്വം നൽകുകയും ചെയ്‌തു.

Read also: തെക്കൻ കേരളത്തിൽ ഇന്ന് ശക്‌തമായ മഴയ്‌ക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE