പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗത്തില്‍ നൊവാക് ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചു. ജോക്കോവിച്ചിന്റെ 27-മത് ഗ്രാന്‍ഡ്‌സ്‌ളാം ഫൈനലാണിത്. 6-3,6-2,5-7,4-6,6-1 എന്നീ സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് എതിരാളി സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ നിലംപരിശാക്കിയത്. ഫൈനലില്‍ ജോക്കോവിച്ച് നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാലിനെ നേരിടും. തുടര്‍ച്ചയായ നാലാം ഗ്രാന്‍ഡ്‌സ്‌ളാം കിരീടമാണ് നദാല്‍ ലക്ഷ്യമിടുന്നത്. കിരീടം നേടാനായാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്‌ളാം നേടിയ താരമെന്ന റോജര്‍ ഫെഡററിന്റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ നദാലിന് സാധിക്കും. നാളെയാണ് പുരുഷ ഫൈനല്‍ നടക്കുക. എന്തായാലും ഫൈനലില്‍ തീപാറുമെന്ന കാര്യത്തില്‍ തീര്‍ച്ചയാണ്.
Read also: ഓണ്‍ലൈന്‍ മാദ്ധ്യമം; നിയമ നിർമ്മാണത്തിന് ഒരുങ്ങി വിവര സാങ്കേതിക വകുപ്പ്
അതേസമയം വനിതാ വിഭാഗം ഫൈനലില്‍ അമേരിക്കന്‍ താരം സോഫിയ കെനിന്‍ ഇന്ന് ഇഗ സ്വിയടെകിനെ നേരിടും. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേത്രി കൂടിയാണ് കെനിന്‍. ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തുന്ന താരമാണ് പത്തൊമ്പതുകാരിയായ ഇഗ. സീഡ് ചെയ്യപ്പെടാതെ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ എത്തിയെന്ന അപൂര്‍വതയും ഇഗ സ്വന്തമാക്കി. സീഡ് ചെയ്യപ്പെടാത്ത ഒരുതാരം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ എത്തുന്നത് ഇത് ഏഴാം തവണയാണ്.
Read also: രാജസ്‌ഥാനെ പൊളിച്ചടുക്കി ഡെൽഹി; ക്യാപിറ്റൽസിന് 46 റൺസ് വിജയം