പാരീസ്: ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടത്തിൽ മുത്തമിട്ട് ലോക ഒന്നാം നമ്പർതാരം പോളണ്ടിന്റെ ഇഗാ ഷ്വാൻടെക്. അമേരിക്കൻ കൗമാര താരം കോകോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ഷ്വാൻടെക് കിരീം നേടിയത്. സ്‌കോര്‍ 6–1, 6–3.
സിംഗിള്‍സില്‍ ഇഗയുടെ തുടർച്ചയായ മുപ്പത്തിയഞ്ചാം വിജയവും ആറാം കിരിട നേട്ടവുമാണിത്. 18കാരിയായ ഗൗഫിനെ നിഷ്‌പ്രഭമാക്കുന്ന പ്രകടനത്തോടെയാണ് ഇഗയുടെ കിരീടനേട്ടം.
It’s your moment, @iga_swiatek ?#RolandGarros | pic.twitter.com/NwHIYnGK2L
— Roland-Garros (@rolandgarros) June 4, 2022
ആദ്യ സെറ്റില്‍ ഇഗയ്‌ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഗൗഫിനായില്ല. രണ്ടു തവണ ഗൗഫിന്റെ സെര്‍വ് ബ്രേക്ക് ചെയ്‌ത ഇഗ 6-1ന് ആദ്യ സെറ്റ് സ്വന്തമാക്കി.
എന്നാൽ രണ്ടാം സെറ്റിന്റെ തുടക്കത്തിൽ തന്നെ ഇഗയുടെ സെര്‍വ് ബ്രേക്ക് ചെയ്‌ത് ഗൗഫ് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും നാലാം ഗെയിമില്‍ ഗൗഫിനെ ബ്രേക്ക് ചെയ്‌ത ഇഗ ഒപ്പമെത്തി. സ്വന്തം സെര്‍വ് നിലനിര്‍ത്തിയ ഇഗ, ഗൗഫിന്റെ അടുത്ത സെര്‍വും ബ്രേക്ക് ചെയ്‌ത് നിര്‍ണായക 4-2ന്റെ ലീഡെടുത്തു. പിന്നീട് ഗൗഫിന് തിരിച്ചുവരാൻ ഒരു സാധ്യതയും നൽകാതെയാണ് ഇഗ കിരീടത്തിലേക്ക് നടന്നടുത്തത്.
Most Read: ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം; കേന്ദ്രമന്ത്രി