തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുമുതൽ ഇന്ധന വിതരണം ഭാഗികമായി തടസപ്പെടും. ബിപിസിഎൽ, എച്ച്പിസിഎൽ എന്നീ കമ്പനികളിലെ ഇന്ധന വിതരണം ഭാഗികമായി നിർത്തിവെക്കാൻ ലോറി ഉടമകൾ തീരുമാനിച്ചതിന്റെ പശ്‌ചാത്തലത്തിലാണിത്.
നിലവിൽ 600 ഓളം ലോറികൾ ആണ് രണ്ട് കമ്പനികളിലായി ഇന്ധന വിതരണം നടത്താതെ പണി മുടക്കുന്നത്.
അതേസമയം ഇന്ത്യൻ ഓയിൽ കോർപറേഷൻ ഇന്ധന വിതരണം നടത്തുന്നതിനാൽ സമരം പൊതുജനത്തെ ബാധിക്കില്ല.
13 ശതമാനം സർവീസ് ടാക്‌സ് നൽകാൻ നിർബന്ധിതരായ സാഹചര്യത്തിലാണ് പണിമുടക്കെന്ന് പെട്രോളിയം പ്രൊഡക്‌ട്സ് ട്രാൻസ്‌പോർടേഴ്സ് വെൽഫെയർ അസോസിയേഷൻ അറിയിച്ചു. കരാർ പ്രകാരം എണ്ണ കമ്പനികൾ ആണ് സർവിസ് ടാക്‌സ് നൽകേണ്ടത് എന്നാണ് സംഘടനയുടെ വാദം. നേരത്തെ ഇത് സംബന്ധിച്ച കമ്പനികളുമായി ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. സർക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലോറി ഉടമകൾ വ്യക്‌തമാക്കി.
Most Read: കെ റെയില്‍ സമരത്തിനിടെ മണ്ണെണ്ണയൊഴിച്ച് ഭീഷണി; മാടപ്പള്ളിയിൽ 150 പേർക്കെതിരെ കേസ്