കൊച്ചി: ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ഇന്ധനം നല്‍കുന്നില്ലെന്ന പരാതിയുമായി പമ്പുടമകള്‍. സംസ്‌ഥാനത്തെ ഭൂരിഭാഗം എച്ച്പി പമ്പുകളും കഴിഞ്ഞ മൂന്ന് ദിവസമായി അടഞ്ഞു കിടക്കുകയാണ്.
ഇന്ധനവില വര്‍ധനവ് ആരംഭിച്ച മാര്‍ച്ച് 22 മുതലാണ് വിതരണം കുറഞ്ഞതെന്ന് പമ്പുടമകള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്‌ച മാത്രം മൂന്ന് ദിവസത്തെ ഇന്ധന വിതരണം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഈ കുറവ് നികത്താനുള്ള നടപടി ഇതുവരെ ഉണ്ടായില്ല.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും, ഭാരത് പെട്രോളിയവും ആവശ്യനുസരണം ഇന്ധനം നല്‍കുന്നുണ്ട്. ദിനംപ്രതി ഇന്ധന വില വര്‍ധിക്കുന്നതിനാല്‍ ഇന്ധനം പൂഴ്‌ത്തിവച്ച് കമ്മീഷന്‍ നേടാനാണ് എച്ച്പിസിഎൽ ശ്രമിക്കുന്നതെന്ന് പമ്പുടമകൾ ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ഓഫിസ്, എച്ച്പിസിഎല്‍ അധികൃതര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. സിവില്‍ സപ്ളൈസ് വകുപ്പ് ഇടപെട്ട് ഉടന്‍ നടപടി ഉണ്ടാക്കണമെന്നാണ് പമ്പുടമകളുടെ ആവശ്യം.
Read Also: റീജണൽ ഐഎഫ്എഫ്‌കെ; കൊച്ചിയിൽ ഇന്ന് തിരിതെളിയും