കോഴിക്കോട്: ജില്ലയിലെ മുക്കം ജനവാസ മേഖലകളിലൂടെ ഗെയിൽ വാതക പൈപ്പ്ലൈൻ സ്‌ഥാപിക്കുന്നതിനെതിരെ നടന്ന ജനകീയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ നേരിട്ട 18 പ്രതികളെയും കോടതി വെറുതെവിട്ടു. കോഴിക്കോട് രണ്ടാം അഡീഷണൽ അസി. സെഷൻസ് കോടതി ജഡ്‌ജ് എസ് സൂരജാണ് വിധി പ്രസ്‌താവിച്ചത്.
2017 നവംബർ ഒന്നിന് എരഞ്ഞിമാവിൽ വെച്ച് നടത്തിയ പ്രക്ഷോഭത്തിനിടെ സമരാനുകൂലികൾ പോലീസിനെ അപായപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മുക്കം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് വിധി പ്രസ്‌താവിച്ചത്. കേസിൽ 21 പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
മുഹമ്മദ് അസ്‌ലം, അംജത്, മുബൈസ്, ഷാജഹാൻ, സുധീർ, യാസർ, ഷിബിൽ, ജംഷീദ്, അനസ്, നവാസ്, സുജഹ് റഹ്‌മാൻ, ഷംസീർ, സിറാജുദ്ദീൻ, അബൂബക്കർ, ശിഹാബുദ്ദീൻ, മുഹമ്മദ് സാജിദ്, അജേഷ്, സിറാജ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ.സിടി അഹമ്മദ് കുട്ടി ഹാജരായി. ഗെയിൽ സമരവുമായി ബന്ധപ്പെട്ട ആദ്യ കേസുകളിൽ ഒന്നാണ് വിചാരണ പൂർത്തിയായി വിധി പ്രസ്‌താവിച്ചത്.
Most Read: കൊയിലാണ്ടിയിലും കോൺഗ്രസ് ഓഫിസുകൾക്ക് നേരെ ആക്രമണം