കോഴിക്കോട്: സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാലും താന്‍ അഴിമതിക്കെതിരെ പോരാടുന്ന നരേന്ദ്ര മോദിയുടെ ശിഷ്യനാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി എംപി. കോഴിക്കോട് കോര്‍പറേഷനിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘ശ്രീനാരായണ ഗുരുദേവന്റെ ചെമ്പഴന്തിയിലെ കുടുംബ വീട്ടില്‍ ഇപ്പോഴും ചാണകം മെഴുകിയ തറയാണ്. ഇതൊന്നും വേദിയില്‍ പറയേണ്ടതല്ല. പക്ഷേ ചില വൃത്തികെട്ട ജൻമങ്ങള്‍ വൃത്തികെട്ട ഭരണത്തിനുവേണ്ടി നാടിന്റെ അന്തസത്തയും സംസ്‌കാരവും തകര്‍ക്കുന്ന വാക് ചാതുരി ഉപയോഗിക്കുകയാണ്”
48 വര്‍ഷം ഭരിച്ചിട്ടും ഇപ്പോഴും കുടിവെള്ളം നല്‍കാമെന്നാണ് കോഴിക്കോട് കോര്‍പറേഷന്‍ ഭരിക്കുന്ന ഇടതന്‍ പറയുന്നതെന്നും സീറ്റ് തന്നാല്‍ എങ്ങനെ ഭരിക്കണമെന്ന് തങ്ങള്‍ കാണിച്ചു തരാമെന്നും സുരേഷ് ഗോപി പറഞ്ഞു. അഴിമതി രഹിത ഭരണമാണ് മോദിയുടെ നേതൃത്വത്തില്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also: അധികാര സ്‌ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണം; മുഖ്യമന്ത്രി