ന്യൂഡെൽഹി: ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഹിജാബ് ധരിച്ച പെൺകുട്ടി ഒരിക്കൽ എത്തുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എംപി. ഒരുപക്ഷേ അത് കാണാൻ താൻ ജീവനോടെ ഉണ്ടാകില്ലെന്നും തന്റെ വാക്കുകൾ അടയാളപ്പെടുത്തി വെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞു കർണാടകയിൽ ഹിജാബ് വിവാദം പുകയുന്നതിനിടെയാണ് ഒവൈസിയുടെ പ്രതികരണം.
‘ഹിജാബ് ധരിച്ച പെൺകുട്ടികൾ കോളേജിൽ പോകും. ജില്ലാകളക്‌ടറും മജിസ്‌ട്രേറ്റും ഡോക്‌ടറും ബിസിനസുകാരിയും ആകും. ഒരിക്കൽ ഹിജാബ് ധരിച്ച പെൺകുട്ടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകും. അത് കാണാൻ ഒരു പക്ഷേ ഞാൻ ജീവനോടെ ഉണ്ടാകില്ല. എന്റെ വാക്കുകൾ അടയാളപ്പെടുത്തി വെച്ചോളൂ’, ഒവൈസി വ്യക്‌തമാക്കി.
നമ്മുടെ പെൺമക്കൾക്ക് ഹിജാബ് ധരിക്കണമെന്ന് പറഞ്ഞാൽ രക്ഷകർത്താക്കൾ അതിന് പിന്തുണ നൽകുമെന്നും അവരെ തടയാൻ ആർക്കാണ് കഴിയുകയെന്ന് നോക്കാമെന്നും ഒവൈസി പറഞ്ഞു.
കർണാടക ഉഡുപ്പിയിലെ സർക്കാർ വനിതാ പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാർഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാർഥിനികൾ രംഗത്തെത്തുകയായിരുന്നു.
Most Read: ആർഎസ്എസിൽ നിന്നാണ് ആം ആദ്‌മി പാർട്ടി ഉണ്ടായത്; പ്രിയങ്ക ഗാന്ധി