തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായിബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേശീയ അന്വേഷണ സംഘം (എൻഐഎ) വീണ്ടും സെക്രട്ടറിയേറ്റിൽ. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് വേണ്ടിയാണ് എൻഐഎ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിൽ എത്തിയത്. ഇതിന് മുൻപും പല തവണ എൻഐഎ സംഘം സെക്രട്ടറിയേറ്റിൽ എത്തിയിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതികൾ എത്ര തവണ സെക്രട്ടറിയേറ്റിൽ വന്നിട്ടുണ്ടെന്നും ഏതൊക്കെ ഓഫീസുകൾ അറിയാനാണ് എൻഐഎ പരിശോധന. സ്വപ്‌ന അടക്കമുള്ള പ്രതികളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും.
2019 ജൂൺ 1 മുതൽ ഈ വർഷം ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ നേരത്തെ പൊതുഭരണ വകുപ്പിനോട് എൻഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊതുഭരണ വകുപ്പ് അത് നൽകാൻ കൂട്ടാക്കിയില്ല. 83 ക്യാമറകളുടെ ഒരു വർഷത്തെ ദൃശ്യങ്ങൾ പകർത്തി നൽകാൻ സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നാണ് സർക്കാർ അറിയിച്ചത്. എൻഐഎ സംഘത്തിന് സെക്രട്ടറിയേറ്റിൽ എത്തി ദൃശ്യങ്ങൾ പരിശോധിക്കാമെന്ന് ആയിരുന്നു പൊതുഭരണ വകുപ്പിന്റെ നിലപാട്. ഇത് പിന്നീട് വലിയ രാഷ്‌ട്രീയ വിവാദമായിരുന്നു.
Also Read: ഒടുവിൽ അനുമതി നൽകി ഗവർണർ; നിയമസഭാ സമ്മേളനം 31ന്