തിരുവനന്തപുരം: ഇടതുസർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ ഇന്ന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ വാഗ്‌ദാനങ്ങൾക്കാണ് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുക. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം.
എല്ലാ മേഖലകളിലും തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശമുണ്ടാകും. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്‌ടമായവരെയും ദരിദ്രരെയും സഹായിക്കാനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല.
വർക്ക് ഫ്രം ഹോം സാധ്യതകൾ ഉപയോഗിച്ച് സ്‌ത്രീകളുടെ തൊഴിലില്ലായ്‌മക്ക് പരിഹാരം കാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് ലഭ്യമാകുന്ന കെ-ഫോൺ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഈ പദ്ധതി നടപ്പാക്കുക.
ക്ഷേമ പെൻഷനിൽ 100 രൂപ കൂടി വർധിപ്പിക്കും. കെട്ടിട നിർമാണ അനുമതി വൈകുന്നത് പരിഹരിക്കാൻ ബദൽ സംവിധാനം ഉണ്ടാക്കാനും ആലോചിക്കുന്നുണ്ട്.
Also Read: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സർക്കാർ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ