തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം ഉത്തരവിൽ വ്യക്‌തത വരുത്തി സർക്കാർ. ഇത് പ്രകാരം സംസ്‌ഥാനത്തെ സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ഓഗസ്‌റ്റ് നാലാം തീയതി വരെ മാത്രമേ വർക്ക് ഫ്രം ഹോം ഉണ്ടായിരുന്നുള്ളൂ എന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. അതിന് ശേഷം എല്ലാ വകുപ്പിലും 100 ശതമാനം ഹാജർ പാലിച്ചിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി.
വർക്ക് ഫ്രം ഹോം അപേക്ഷകള്‍ ഇപ്പോഴും ലഭിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവിൽ സർക്കാർ വ്യക്‌തത വരുത്തിയത്. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ സംസ്‌ഥാനത്ത് ഇപ്പോൾ കോവിഡ് വ്യാപനത്തിന്റെ തോത് കുറയുകയും, കോവിഡ് വാക്‌സിനേഷൻ പ്രക്രിയയില്‍ പുരോഗതി ഉണ്ടാകുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഓഫിസുകള്‍, അര്‍ദ്ധ സര്‍ക്കാര്‍ ഓഫിസുകള്‍, പൊതു മേഖലാ സ്‌ഥാപനങ്ങള്‍, കമ്പനികള്‍, സ്വയംഭരണ സ്‌ഥാപനങ്ങള്‍, കമ്മീഷനുകള്‍ എന്നിവയ്‌ക്ക് തിങ്കള്‍ മുതല്‍ ശനി വരെ 100 ശതമാനം ഹാജറില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്.
Read also: ഉത്ര കേസ്; വിധി അപക്വമെന്ന് പ്രതിഭാഗം അഭിഭാഷകൻ