കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ കുടുംബത്തിന് ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചതായി പിടിഎ റഹീം എംഎല്‍എ അറിയിച്ചു. ആശുപത്രിയില്‍ ചെലവായ 2,42,603 രൂപ അനുവദിച്ച് നല്‍കണമെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് അപേക്ഷ നല്‍കിയിരുന്നു.
സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് കേരളത്തില്‍ നിപ മരണം റിപ്പോര്‍ട് ചെയ്‌തത്. പാഴൂര്‍ വായോളി ഹൗസില്‍ അബൂബക്കര്‍- വാഹിദ ദമ്പതികളുടെ മകനായ മുഹമ്മദ് ഹാഷിമായിരുന്നു മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു ഹാഷിമിന്റെ പ്രായം. എന്നാൽ മുഹമ്മദ് ഹാഷിമിന് നിപ ബാധയുണ്ടായത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
അതേസമയം ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പാഴൂരിനെ നിപ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും നിപ പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് നടപടി. വാര്‍ഡില്‍ ജാഗ്രത തുടരും. ആരോഗ്യ വിഭാഗത്തിന്റേയും പോലീസിന്റേയും നിരീക്ഷണം ശക്‌തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
National News: പിന്നിൽ പ്രശാന്ത് കിഷോറും സംഘവും; ഗോവ പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് മമത