ഗവർണറുടെ കത്ത് ഗൗരവമുള്ളത്, മന്ത്രി രാജിവയ്‌ക്കണം; രമേശ്‌ ചെന്നിത്തല

By Staff Reporter, Malabar News
ramesh-chennithala
Ajwa Travels

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ​ഗൗരവമുള്ളതാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കണ്ണൂർ വിസിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തിൽ ലോകായുക്‌തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞകാലങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമെന്ന് തെളിഞ്ഞു. കെടി ജലീൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ ഉന്നയിച്ച വസ്‌തുതകൾ പ്രതിപക്ഷ ജൽപനങ്ങൾ എന്നാരോപിച്ചു സർക്കാർ തള്ളിക്കളഞ്ഞു. ഇപ്പോൾ നിയമവിരുദ്ധമായി ഒപ്പിടാൻ താൻ നിർബന്ധിക്കപ്പെട്ടു എന്ന് ഗവർണർ പറയുന്നു. കണ്ണൂർ വിസിക്ക് ഇനി അധികാരത്തിൽ തുടരാനാകുമോ. ഇക്കാര്യത്തിൽ മന്ത്രി ബിന്ദു പ്രതിക്കൂട്ടിലാണ്. മന്ത്രിയാണ് പുനർനിയമനം ആവശ്യപ്പെട്ട് ​ഗവർണർക്ക് കത്തെഴുതിയത്. മന്ത്രി ആർ ബിന്ദു രാജിവെക്കണം.

സംസ്‌കൃത സർവകലാശാലയിൽ പാർട്ടിക്കാരെ നിയമിക്കാൻ ശ്രമം നടന്നു. മന്ത്രിക്ക് അധികാരത്തിൽ തുടരാനാകില്ല. കേരളത്തിലെ സർവകലാശാലകളെ മാർക്‌സിസ്‌റ്റ് പാർട്ടി ഓഫിസുകളാക്കി അധഃപതിപ്പിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. കണ്ണൂർ വിസി അടിയന്തരമായി സ്‌ഥാനം ഒഴിയണം. കെടി ജലീൽ ചെയ്‌ത അതേ കാര്യമാണ് ആർ ബിന്ദുവും ചെയ്‌തത്.

തുടർഭരണം കിട്ടിയപ്പോൾ ആരും ചോദിക്കാനില്ല എന്ന നിലയിലാണ് സർക്കാർ. വിരമിച്ചവർക്ക് പോലും പുനർനിയമനം നൽകുന്നു. എജി നിയമോപദേശം നൽകുമ്പോൾ അന്തസ്‌ ഉണ്ടാകണം, ചെന്നിത്തല പറഞ്ഞു. വഖഫ് വിഷയത്തിൽ മുസ്‌ലിം ലീഗിനെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തേണ്ട. ഭീഷണി കയ്യിൽ വെച്ചാൽ മതി. വിരട്ടി കളയാം എന്നു മുഖ്യമന്ത്രി കരുതേണ്ട. വിവാദ പരാമർശം ലീഗ് തള്ളികളഞ്ഞിട്ടുണ്ട്. പക്ഷേ ഭീഷണി നടക്കില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Read Also: കേരളത്തിന്റെ ഹരജി; മുല്ലപ്പെരിയാറിൽ മറുപടി പറയാന്‍ തമിഴ്‌നാടിന് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE