തിരുവനന്തപുരം: 2021 ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം ജിഎസ്‌ടി നഷ്‌ടപരിഹാരമായി കേരളത്തിന് 9,006 കോടി രൂപ ലഭിക്കും. ഇതില്‍ 915 കോടി രൂപ നിലവില്‍ സംസ്‌ഥാനത്തിന് ലഭിച്ചിട്ടുണ്ട്.
3,239 കോടി രൂപ കേന്ദ്രത്തിന് ലഭിച്ച സെസില്‍ നിന്നും 5,767 കോടി രൂപ കേന്ദ്രം വായ്‌പ എടുക്കുന്നതില്‍ നിന്നുമാണ് നല്‍കുക. ഐജിഎസ്‌ടി വഴി 834 കോടി രൂപ ഈ ആഴ്‌ചയില്‍ കേന്ദ്രത്തില്‍ നിന്ന് ലഭിക്കുവാന്‍ സാധ്യതകളുണ്ട്.
Read also: പ്രതിദിന കോവിഡ് പരിശോധനകള്‍ പരമാവധി ആക്കണമെന്ന് ശുപാര്‍ശ
60,000 കോടി രൂപയുടെ കാര്യത്തില്‍ കേന്ദ്രവും സംസ്‌ഥാനങ്ങളുമായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഇത് വിപണിയില്‍ നിന്ന് വായ്‌പ എടുക്കണമെന്നാണ് കേന്ദ്രം ആദ്യം പറഞ്ഞിരുന്നത്. കേന്ദ്രം വായ്‌പ എടുത്തു തരികയാണെകില്‍ ആ വകയില്‍ 3,000 കോടി രൂപ കൂടി കിട്ടും.
നഷ്‌ടപരിഹാരത്തില്‍ 65,000 കോടി രൂപ സെസ് വഴിയും 1,10,000 കോടി രൂപ വായ്‌പയെടുത്തും ലഭ്യമാക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. സെസ് വഴി 20,000 കോടി രൂപ വിതരണം ചെയ്‌തതിലൂടെയാണ് കേരളത്തിന് 915 കോടി രൂപ ലഭിച്ചത്. സെസ് വഴി 2,324 കോടി രൂപ കൂടി കിട്ടാനുണ്ട്. സംസ്‌ഥാനങ്ങള്‍ക്ക് അംഗീകാരം ലഭ്യമാക്കിയ ശേഷം റിസര്‍വ് ബാങ്ക് മുഖേന പ്രത്യേക വിന്‍ഡോ തുറന്ന് വായ്‌പയെടുത്ത പണം വിതരണം ചെയ്യും.
Read also: പ്രവേശനമില്ല; ഗിൽനെറ്റ് ബോട്ടുകൾ മീനുമായി മടങ്ങി ; കൊച്ചി ഹാർബർ പ്രതിസന്ധിയിൽ