ഹൈദരാബാദ്: ഗ്യാന്‍വ്യാപി പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവ് ആരാധാനാലയ നിയമങ്ങളുടെ ലംഘനമെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ബാബറി മസ്ജിദ് പോലെ ഇനിയൊരു പള്ളി കൂടി നഷ്‌ടപ്പെടാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പള്ളിയിൽ സർവേ തുടരാന്‍ അനുവദിക്കുന്ന കോടതി ഉത്തരവ്, 1991ലെ ആരാധനാലയ നിയമങ്ങളുടെ ലംഘനമാണ്. ഗ്യാന്‍വ്യാപിയില്‍ സര്‍വേ സംബന്ധിച്ച വാരണാസി കോടതിയുടെ ഉത്തരവ് ബാബറി മസ്ജിദിലെ സുപ്രീം കോടതി വിധിയുടെയും ലംഘനമാണെന്നും ഉവൈസി കൂട്ടിചേര്‍ത്തു.
ഗ്യാന്‍വ്യാപി പള്ളിയില്‍ നടക്കുന്ന സര്‍വേ നടപടികള്‍ മെയ് 17നുള്ളില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വാരണാസി കോടതിയുടെ നിര്‍ദേശം. ഇതിനായി രണ്ടംഗ കമ്മീഷനെയും കോടതി നിയമിച്ചിട്ടുണ്ട്. തുടർന്നാണ് ഉവൈസിയുടെ പ്രതികരണം.
Read also: ഹിന്ദി ‘പാനി പൂരി’ വില്‍ക്കുന്നവരുടെ ഭാഷ; കെ പൊന്‍മുടി