കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളുടെ ജാമ്യ ഹരജി ജില്ലാ സെഷൻസ് കോടതി തള്ളി. ഒരു പ്രതിയുടെ മുൻകൂർ ജാമ്യ ഹരജിയും കോടതി തള്ളി. ഒളിവിലുള്ള ആർഎസ്എസ് സേവാ പ്രമുഖ് നിജിൽ ദാസിന്റെ മുൻകൂർ ജാമ്യ ഹരജിയാണ് കോടതി തള്ളിയത്.
കേസിൽ റിമാൻഡിലുള്ള പുന്നേൽ ചാലിക്കണ്ടി വീട്ടിൽ സികെ അശ്വന്ത്, ചെള്ളത്ത് കിഴക്കയിൽ സികെ അർജുൻ, ദീപക് സദാനന്ദൻ, പുന്നേൽ സോപാനത്തിൽ കെ അഭിമന്യൂ, മാഹി പന്തക്കൽ ശിവഗംഗയിൽ പികെ ശരത്, മാടപ്പീടികയിലെ ആൽമജ് എസ് അശോക് എന്നിവരുടെ ജാമ്യ ഹരജിയാണ് തള്ളിയത്. പബ്ളിക് പ്രോസിക്യൂട്ടർ കെ അജിത് കുമാറിന്റെ വാദം അംഗീകരിച്ചാണ് നടപടി.
ഫെബ്രുവരി 21ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. മൽസ്യ തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കേസിൽ 13 പേരാണ് പിടിയിലായത്. പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
Most Read: ആയുഷ് മേഖലയിലെ സാധ്യതകൾ ചർച്ച ചെയ്‌ത് ഡൊമിനിക്കൻ റിപ്പബ്ളിക് അംബാസിഡർ