ബെംഗളൂരു: കർണാടകയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സിന് അശ്‌ളീല സന്ദേശമയച്ച അധ്യാപകനെ നാട്ടുകാർ ചേർന്ന് ക്ളാസ് റൂമിൽ പൂട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം നടന്നത്. കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഇവിടുത്തെ സർക്കാർ സ്‌കൂൾ പ്രധാനാധ്യാപകനായ സുരേഷ് ചാവലാഗി നഴ്‌സിന്റെ കയ്യിൽ നിന്നും ഫോൺ നമ്പർ വാങ്ങുകയായിരുന്നു. തുടർന്നാണ് ഇയാൾ നിരന്തരം അശ്‌ളീല സന്ദേശങ്ങൾ അയച്ചത്.
സ്‌കൂളിലെ ചില അധ്യാപകർക്ക് വാക്‌സിൻ ലഭ്യമായിട്ടില്ലെന്നും, ഇവർ എത്തുന്ന വിവരം അറിയിക്കാൻ വേണ്ടിയാണെന്നും പറഞ്ഞാണ് ഇയാൾ നഴ്‌സിന്റെ പക്കൽ നിന്നും നമ്പർ വാങ്ങിയത്. തുടർന്ന് നിരന്തരമായി അശ്‌ളീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയതോടെ നഴ്‌സ് പരാതിപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് ഒരു കൂട്ടം നാട്ടുകാർ ചേർന്ന് സ്‌കൂളിൽ എത്തി അധ്യാപകനെ മർദിച്ചത്.
നാട്ടുകാർ ചേർന്ന് അധ്യാപകനെ മർദിക്കുന്ന വിവരം അറിഞ്ഞ് പോലീസ് സ്‌ഥലത്തെത്തി. കൂടാതെ നിലവിൽ ഇയാൾക്കെതിരെ കൂടുതൽ സ്‌ത്രീകൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് ഇയാൾക്കെതിരെ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്‌തമാക്കി. കൂടാതെ ഇയാളെ സർവീസിൽ നിന്നും പിരിച്ചു വിട്ടതായി അധികൃതരും അറിയിച്ചു.
Read also : സ്വർണം മില്‍ഖാ സിംഗിനും പിടി ഉഷയ്‌ക്കും സമര്‍പ്പിക്കുന്നു; നീരജ് ചോപ്ര