അതിതീവ്ര മഴക്ക് സാധ്യത; സംസ്‌ഥാനത്ത് 3 ജില്ലകളിൽ നാളെ റെഡ് അലേർട്ട്

By Team Member, Malabar News
heavy rain in kerala
Representational Image
Ajwa Travels

തിരുവനന്തപുരം : അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്‌ഥാ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ റെഡ് അലേർട്ട്. അതിതീവ്ര മഴക്കുള്ള സാധ്യത ഉള്ളതിനാലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴ ലഭിക്കാനാണ് സാധ്യത. ഇത്തരത്തിലുള്ള മഴ അപകടകാരിയാണെന്നും, അതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും തയ്യാറെടുപ്പുകൾ നടത്തണമെന്നും കാലാവസ്‌ഥാ വകുപ്പ് വ്യക്‌തമാക്കി.

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുകയും കേരള തീരത്തിനടുത്ത് കൂടി കടന്ന് പോവുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വ്യപകമായി ശക്‌തമായ കാറ്റും മഴയും കടൽക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ട്. അധികൃതരുടെ നിർദ്ദേശമനുസരിച്ച് പ്രശ്‌നബാധിത മേഖലകളിൽ നിന്നും ആളുകൾ മാറി താമസിക്കണമെന്നും, മൽസ്യ തൊഴിലാളികൾ 14ആം തീയതി വരെ കടലിൽ പോകുന്നത് പൂർണമായും വിലക്കിയിട്ടുണ്ടെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.

പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കുന്ന ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും, ദുരന്ത സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്നവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ മലയോര മേഖലകളിലേക്കുള്ള രാത്രിസഞ്ചാരം പൂർണമായി ഒഴിവാക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും, പോസ്‌റ്റുകൾ തകർന്ന് വീണും അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Read also : കുടുംബത്തിലെ ചടങ്ങല്ല വാര്‍ത്താ സമ്മേളനം; വി മുരളീധരനെതിരെ ജോണ്‍ ബ്രിട്ടാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE