തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്‌ടർമാർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദ്ദേശമുണ്ട്.
പാലക്കാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. തീരദേശ മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ശക്‌തിപ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് സംസ്‌ഥാനത്ത് മഴ കനക്കാൻ കാരണം.
അതേസമയം മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന മഴ പെയ്‌താൽ പ്രധാന നഗരങ്ങളിൽ ഉൾപ്പടെ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്‌ടമാർക്ക് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. മലയോര മേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും ജില്ലാ കളക്‌ടമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. അടിയന്തിര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കണമെന്ന് പോലീസിനും പ്രത്യേക നിര്‍ദേശമുണ്ട്.
കേരള ലക്ഷ ദ്വീപ് തീരങ്ങളിൽ മൽസ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതേസമയം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം ഇന്ന് എത്തുമെന്നാണ് വിലയിരുത്തൽ.
Most Read: ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ അതിതീവ്ര ഉഷ്‌ണതരംഗം