ചെന്നൈ: തമിഴ്‌നാട്ടിൽ ശക്‌തമായ മഴ തുടരുന്നു. ചെന്നൈ ഉൾപ്പെടെ ആറ് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കാഞ്ചീപുരം, ചെങ്കൽപേട്ട്, വിഴിപ്പുരം, തിരുവള്ളൂർ, തിരുവണ്ണാമലൈ ജില്ലകളിലാണ് നാളെ വരെ അതിജാഗ്രതാ നിർദ്ദേശമുള്ളത്. ഇന്നലെ വൈകീട്ടോടെ ആരംഭിച്ച മഴ ചെന്നൈയിൽ തുടരുകയാണ്.
നഗരത്തിലെ ഭൂരിഭാഗം ഇടങ്ങളിലും വെള്ളക്കെട്ട് തുടരുന്നുണ്ട്. റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതലിനായി ദേശീയ, സംസ്‌ഥാന ദുരന്ത നിവാരണ സേനകളെയും അഗ്‌നിരക്ഷാ സേനയേയും സജ്‌ജമാക്കിയിട്ടുണ്ട്. 75,000 പൊലീസുകാരെയാണ് സംസ്‌ഥാനത്തുടനീളം വിന്യസിച്ചിട്ടുള്ളത്.
അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ക്യാംപുകളിലും പോലീസ് സേന സജ്‌ജമാണ്. സംസ്‌ഥാനത്തെ 24 ജില്ലകളിൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽ മാത്രം 146 ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നുണ്ട്.
Read Also: ‘സുഖമായിരിക്കുന്നു’; മരണ വാർത്ത തള്ളി ഗുസ്‍തി താരം നിഷ ദഹിയ