തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു; മൂന്ന് വീടുകൾ തകർന്നു

By Trainee Reporter, Malabar News
Heavy rain In Thrissur
Representational Image
Ajwa Travels

തൃശൂർ: ജില്ലയിൽ കനത്ത മഴ തുടരുന്നു. അന്തിക്കാട് മേഖലയിൽ മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. ഒരുമനയൂർ, പുന്നയൂർക്കുളം, അന്തിക്കാട് പടിയം എന്നിവിടങ്ങളിലാണ് വീടുകൾ തകർന്നത്. ഒരുമനയൂർ വില്യംസ് അമ്പലത്താഴം മാങ്ങോട്ടുകാവ് ക്ഷേത്രത്തിന് സമീപം വല്ലിക്കുട്ടിയുടെ ഓട് മേഞ്ഞ വീടാണ് ഭാഗികമായി തകർന്നത്.

ചുമരുകൾ വിള്ളൽ വീണ് ഇടിഞ്ഞു. പട്ടികകൾ ഒടിഞ്ഞു വീണ് ഓടുകൾ തകർന്നു. ആളപായമില്ല. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റി. മഴയിൽ പുന്നയൂർക്കുളത്ത് മുത്തേടത്ത് രവീന്ദ്രന്റെ വീടും പടിയം സംഗീത് ക്ളബിന് സമീപത്തെ എറവിൽ ചന്ദ്രന്റെ വീടും മഴയിൽ തകർന്നിട്ടുണ്ട്. ആളപായമില്ല.

അതേസമയം, സംസ്‌ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് അതിശക്‌തമായ മഴക്ക് സാധ്യത. ഇവിടെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read: തീവ്രമഴ മുന്നറിയിപ്പ്; സംസ്‌ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE