ഗുവാഹത്തി: അസമില്‍ പോലീസ് വെടിവെപ്പ് നടന്ന ധാറംഗ് ജില്ലയിലെ ധോല്‍പൂരില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് സംസ്‌ഥാന സര്‍ക്കാര്‍. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്‌ഥരെ സ്‌ഥലത്തേക്ക് അയച്ചത്.
വന്‍ പോലീസ് സന്നാഹം ഇവിടെ ക്യാംപ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്. പോലീസിനൊപ്പം സിആര്‍പിഎഫും സ്‌ഥലത്തെത്തിയിട്ടുണ്ട്. വ്യാഴാഴ്‌ച രാവിലെയാണ് ധറാംഗിലെ സിപാജറില്‍ കുടിയൊഴിപ്പിക്കല്‍ എതിര്‍ത്ത ഗ്രാമവാസികള്‍ക്കു നേരെ പ്രകോപനമില്ലാതെ പോലീസ് വെടിയുതിര്‍ത്തത്.
സംഭവത്തിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും രണ്ടു പേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്‌തു. കൈയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ സ്‌ഥലത്തെത്തിയ പോലീസ് സായുധ സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിക്കുക ആയിരുന്നു.
800ഓളം പേരാണ് അസമിലെ ദാറംഗ് ജില്ലയിലെ ഗ്രാമത്തില്‍ താമസിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. സംസ്‌ഥനത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്.
Kerala News: ഫാര്‍മസിസ്‌റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്‌ക്ക് കരുത്ത്; മന്ത്രി വീണാ ജോര്‍ജ്