കാഞ്ഞങ്ങാട്: ശക്‌തമായ കാറ്റിലും മഴയിലും കാസർഗോഡ് ജില്ലയിലെ തീരദേശ മേഖലയിലും നഗരപ്രദേശങ്ങളിലും വ്യാപകനാശം. കഴിഞ്ഞദിവസം രാവിലെ 9ഓടെ രൂപം കൊണ്ട ചുഴലിക്കാറ്റ് പൊടുന്നനെ ചിത്താരിക്കടപ്പുറത്തെ കരയിലേക്ക് കയറിയതിനെ തുടർന്ന് വൻ നാശനഷ്‌ടമാണ് സംഭവിച്ചത്. ശക്‌തമായ കാറ്റിൽ നിരവധി വീടുകൾ തകർന്നു.
ചിത്താരികടപ്പുറത്ത് ബാലകൃഷ്‌ണൻ, ജാനകി, ലക്ഷ്‍മി, ശാന്ത, കാർത്യായനി, അജാനൂർ കടപ്പുറത്ത് രുക്‌മിണി എന്നിവരുടെ വീടുകളിലെ ഓടുകൾ കാറ്റിൽ പറന്നുപോയി. ചിത്താരികടപ്പുറം സ്വദേശി രാജന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് സൺഷേഡ് തകർന്നു. കഴിഞ്ഞ ആഴ്‌ച ഉണ്ടായ ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ഈ മേഖലകളിൽ കടൽ കയറി നിരവധി വീടുകൾക്ക് നാശനഷ്‌ടങ്ങൾ സംഭവിച്ചിരുന്നു. ഇതിന്റെ ആഘാതത്തിൽ നിന്ന് കരകയറും മുൻപെയാണ് കനത്ത മഴയും കാറ്റും പ്രദേശത്ത് വീണ്ടും വ്യാപകനാശം വിതച്ചത്.
Read also: ഭാരതപ്പുഴയിൽ നിന്നും മണൽ കടത്താൻ ശ്രമം; കയ്യോടെ പിടിച്ച് പോലീസ്