റായ്‌പൂർ: ഛത്തീസ്ഗഡിലെ റായ്‌പൂരിൽ വിമാനത്താവളത്തിൽ വെച്ച് ഹെലികോപ്റ്റർ തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു. ക്യാപ്റ്റൻ ഗോപാൽ കൃഷ്‌ണ പാണ്ഡെ, ക്യാപ്റ്റൻ എപി ശ്രീവാസ്‌തവ എന്നിവരാണ് മരിച്ചത്. പരിശീലന പറക്കലിനിടെ ആയിരുന്നു അപകടം.
മന പോലീസ് സ്‌റ്റേഷൻ പരിധിയിൽ റായ്‌പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിൽ രാത്രി ഒമ്പതോടെയാണ് സംഭവം നടന്നതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്എസ്‌പി) പ്രശാന്ത് അഗർവാൾ പറഞ്ഞു. ഹെലികോപ്റ്റർ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീപിടിച്ച് അപകടമുണ്ടായത്. വിമാനത്തിൽ ഇവർ രണ്ടുപേരും മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം അപകടത്തിന്റെ കാരണം വ്യക്‌തമായിട്ടില്ല. അപകട കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.
Most Read: റഷ്യയുടെ പ്രകൃതിവാതക നീക്കം തടഞ്ഞ് യുക്രൈൻ