എറണാകുളം: സാക്ഷികളെ വീണ്ടും വിസ്‌തരിക്കാൻ മതിയായ കാരണം വേണമെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസിൽ സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ചോദ്യം ചെയ്‌താണ് ഹൈക്കോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
കൂടാതെ പ്രോസിക്യൂഷന്റെ പാളിച്ചകൾ മറികടക്കാൻ വേണ്ടിയാകരുത് സാക്ഷികളെ വീണ്ടും വിസ്‌തരിക്കുന്നതെന്നും കോടതി പറഞ്ഞു. ഒപ്പം തന്നെ മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ സാക്ഷികളെ വീണ്ടും വിസ്‌തരിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ എത്തിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതി നടപടിക്കെതിരായ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ വ്യക്‌തമാക്കിയത്.
പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും, ഇപ്പോഴത്തെ ആവശ്യത്തിലൂടെ പ്രോസിക്യൂഷന് കേസിന് അനുസൃതമായി സാക്ഷികളെ ഉണ്ടാക്കാനാണെന്ന് സംശയിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. അതേസമയം തന്നെ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലും കേസും തമ്മിൽ എന്ത് ബന്ധമാണുള്ളതെന്നും, എങ്ങനെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ കേസിനെ സഹായിക്കുന്നതെന്നും കോടതി ചോദിച്ചു.
Read also: സംസ്‌ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന