തിരുവനന്തപുരം: സംസ്‌ഥാനത്തെ കോർപ്പറേഷനുകളിൽ വിജിലൻസ് പരിശോധന. വിജിലൻസ് ഡയറഡോക്‌ടറുടെ നേതൃത്വത്തിൽ ‘ഓപ്പറേഷൻ നിർമാൺ’ എന്ന പേരിലാണ് പരിശോധന നടക്കുന്നത്.
ആരോഗ്യം, കെട്ടിട നിർമാണം, റവന്യൂ സെക്ഷനുകളിലാണ് പരിശോധന. കഴിഞ്ഞ ആറ് മാസമായി കെട്ടിക്കിടക്കുന്ന ഫയലുകളിൾ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്.
സംസ്‌ഥാനത്തെ ആറ് കോർപ്പറേഷനുകളിലും അനുബന്ധ ഓഫിസുകളിലുമാണ് നിലവിൽ പരിശോധന നടക്കുന്നത്.
കെട്ടിട നിർമാണം, വാഹനങ്ങൾ, ഇലക്‌ട്രിസിറ്റി എന്നിവയിലെ ക്രമക്കേടുകൾ പരിശോധിക്കുമെന്ന് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്‌പി അശോക് കുമാർ അറിയിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് പരിശോധന തുടങ്ങിയത്. പരിശോധനയ്‌ക്ക് ശേഷമാകും മറ്റ് നടപടികളിലേക്ക് കടക്കുക.
Most Read: തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു