പാലക്കാട്: ‘ഓപ്പറേഷൻ ഹണ്ട്’ എന്ന പേരിൽ സംസ്‌ഥാനത്തെ അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ വിജിലൻസ് മിന്നൽ പരിശോധന. ഒമ്പത് അതിർത്തി ചെക്ക്പോസ്‌റ്റുകളിലും എക്‌സൈസ് വകുപ്പിന്റെ 39 അതിർത്തി ചെക്ക്പോസ്‌റ്റുകളിലും മൃഗസംരക്ഷണ വകുപ്പിന്റെ 19 കന്നുകാലി ചെക്ക്പോസ്‌റ്റുകളിലും മോട്ടോർ വാഹന വകുപ്പിന്റെ 12 ചെക്ക്പോസ്‌റ്റുകളിലുമാണ് പരിശോധന.
ഓണക്കാലത്ത് വാഹനങ്ങൾ പരിശോധന കൂടാതെ കടത്തി വിടുന്നുവെന്ന വിവരത്തിലാണ് പരിശോധന നടക്കുന്നത്. ഇന്ന് പുലർച്ചെ 5.30നാണ് പരിശോധന ആരംഭിച്ചത്. പാറശ്ശാല ചെക്ക്പോസ്‌റ്റിൽ നിന്ന് വിജിലൻസ് 11,900 രൂപ പിടിച്ചെടുത്തു. സമീപത്തെ ടയർ കടയിൽ ടയറിനുള്ളിൽ ഒളിപ്പിച്ചിരുന്ന രൂപയാണ് പിടിച്ചെടുത്തത്. വാളയാർ ചെക്ക്പോസ്‌റ്റിൽനിന്ന് 85,000 രൂപ പിഴയീടാക്കി. വേലന്താവളത്ത് നിന്ന് 4000 രൂപയും വിജിലൻസ് പിടിച്ചെടുത്തു. ഇടുക്കിയിലെ കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, ചിന്നാർ എന്നീ ചെക്ക്പോസ്‌റ്റുകളിലും വിജിലൻസ് പരിശോധന നടത്തി.
Most Read| സംസ്‌ഥാനത്ത് ഇ-പോസ് തകരാറിൽ; ഓണക്കിറ്റ്, അരി വിതരണത്തിൽ ആശങ്ക