കൊച്ചി: കോവിഡ് സാഹചര്യത്തിൽ മദ്യശാലകള്‍ക്ക് മുന്നിൽ ആള്‍ക്കൂട്ടം ഉണ്ടാവുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. കോവിഡ് കാലത്ത് ഇത്തരം ആള്‍കൂട്ടമുണ്ടാകുന്നത് കണ്ടില്ലെന്ന് നടിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. വിഷയത്തില്‍ ചൊവ്വാഴ്‌ചക്കകം വിശദീകരണം നല്‍കണമെന്ന് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
തൃശൂര്‍ കുറുപ്പം റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തിയതിനാല്‍ എക്‌സൈസ് കമ്മീഷണര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു. അതേസമയം, ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീഴ്‌ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി.
Read also:മൂന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; കെഎം ഷാജിയെ വിജിലൻസ് വിട്ടയച്ചു